4:46 am in യുവകലാസാഹിതി വാര്‍ത്ത by admin
കൃഷ്ണ പിള്ളയും സി. അച്യുത മേനോനും കാലത്തിനു മുന്‍പേ നടന്ന വഴികാട്ടികള്‍ ആയിരുന്നു. അഴിമതിയും ആഡംബര ഭ്രമവും പുതിയ കാലത്തിന്‍റെ വെല്ലു വിളികള്‍ ആവുമ്പോള്‍ കൃഷ്ണ പിള്ള യുടെയും അച്യുത മേനോന്‍റെയും സ്മരണ ഇരുട്ടില്‍ ദീപ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്നു എന്നും യുവ കലാ സാഹിതി യു. എ. ഇ. കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ വിവിധ യൂണിറ്റു കള്‍ സംഘടിപ്പിച്ച പി. കൃഷ്ണപിള്ള – സി. അച്യുത മേനോന്‍ അനുസ്മരണ സമ്മേളന ങ്ങള്‍ അഭിപ്രായപ്പെട്ടു.
യുവ കലാ സാഹിതി ഷാര്‍ജ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പി. എന്‍. വിനയ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം. നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. പി. ശിവപ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി. പി. എ. പ്രകാശന്‍ സ്വാഗതവും സുനില്‍രാജ് നന്ദിയും പറഞ്ഞു. അനുസ്മരണ സമ്മേളന ത്തോട് അനുബന്ധിച്ച് ഇഫ്താര്‍ വിരുന്നും ഉണ്ടായിരുന്നു.
7:19 am in ജനയുഗം വാര്‍ത്തകള്‍ by admin
അഴിമതിക്കെതിരായ സമരം തുടരും ഹസാരെ
ന്യൂഡല്‍ഹി: അഴിമതിക്കെതിരായ സമരം തുടരുമെന്ന് അന്നാ ഹസാരെ പറഞ്ഞു. അഴിമതി പൂര്‍ണമായും ഇന്ത്യയില്‍ നിന്ന് തുടച്ചുനീക്കണം. അല്ലാതെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഈ സമരം പൂര്‍ണമാകില്ല. രാംലീല മൈതാനത്തിലെ തന്റെ പ്രതിഷേധത്തില്‍ പങ്കാളിയാകാനും ജയില്‍മോചിതനായ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.
7:17 am in ജനയുഗം വാര്‍ത്തകള്‍ by admin
സൗമിത്ര സെന്‍ പുറത്തേക്ക്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ജഡ്ജിയെ കുറ്റവിചാരണയിലൂടെ പുറത്താക്കുന്നതിന് കളമൊരുക്കി, കല്‍ക്കട്ട ഹൈക്കോടതിയിലെ ജസ്റ്റിസ് സൗമിത്ര സെന്നിന് എതിരായ ഇംപീച്ച്‌മെന്റ് പ്രമേയം രാജ്യസഭ അംഗീകരിച്ചു. രണ്ടു ദിവസം നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ഇന്നലെ വോട്ടിനിട്ട പ്രമേയെത്ത 189 പേര്‍ അനൂകൂലിച്ചു. 17 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു. പ്രമേയം അടുത്തയാഴ്ച ലോക്‌സഭ പരിഗണിക്കും.
സി പി എം അംഗം സീതാറാം യെച്ചൂരിയും പ്രതിപക്ഷ നേതാവും ബി ജെ പി അംഗവുമായ അരുണ്‍ ജയ്റ്റ്‌ലിയും അവതരിപ്പിച്ച കുറ്റവിചാരണാ പ്രമേയത്തെ ബി എസ് പി ഒഴികെയുള്ള പാര്‍ട്ടികളെല്ലാം അനുകൂലിച്ചു. കോടതി നിയോഗിച്ച റിസീവര്‍ ആയിരിക്കെ 33.23 ലക്ഷം രൂപ തിരിമറി നടത്തിയ കേസില്‍ സൗമിത്ര സെന്‍ കുറ്റക്കാരനാണെന്ന് ബി എസ് പി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും അഭിപ്രായപ്പെട്ടു. കല്‍ക്കട്ട ഹൈക്കോടതിക്കു മുന്നില്‍ സെന്‍ വസ്തുതകള്‍ തെറ്റായി അവതരിപ്പിച്ചെന്നും സഭ ചൂണ്ടിക്കാട്ടി. നേരത്തെ സെന്നിനെതിരായ ആക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ രാജ്യസഭാധ്യക്ഷന്‍ നിയോഗിച്ച സുപ്രിം കോടതി ജഡ്ജി ബി സുദര്‍ശന്‍ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള സമിതി സെന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം സഭയില്‍ ഹാജരായ സെന്‍ കേസില്‍ താന്‍ ഇരയാക്കപ്പെടുകയായിരുന്നുവെന്നാണ് വാദിച്ചത്.
സെന്നിനെ നീക്കം ചെയ്യാന്‍ രാജ്യസഭ അനുമതി നല്‍കിയതോടെ ലോക്‌സഭ ഇക്കാര്യം അടുത്തയാഴ്ച പരിഗണിക്കും. ഈ മാസം 24നോ 25നോ ലോക്‌സഭയില്‍ വോട്ടെടുപ്പ് നടക്കും. ഭരണഘടന അനുസരിച്ച് ഹൈക്കോടതികളിലെയോ സുപ്രിം കോടതിയിലെയോ ജഡ്ജിയെ നീക്കം ചെയ്യണമെങ്കില്‍ പാര്‍ലമെന്റിന്റെ രണ്ടു സഭകളും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കണം. സെന്നിനെതിരായ കുറ്റവിചാരണാ പ്രമേയം വോട്ടിനിട്ടപ്പോള്‍ 245 അംഗ സഭയില്‍ 206 പേര്‍ ഹാജരുണ്ടായിരുന്നു.
4:38 am in janayugom news, ജനയുഗം വാര്‍ത്തകള്‍ by admin
മനുഷ്യത്വരഹിതം: എ ഐ വൈ എഫ്
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ക്രൂരവും മനുഷ്യത്വരഹിതവുമായ നിലപാടാണെന്ന് എ ഐ വൈ എഫ്. സംസ്ഥാന സെക്രട്ടറി കെ രാജനും പ്രസിഡന്റ് ജി കൃഷ്ണപ്രസാദും പറഞ്ഞു.
സത്യവാങ്മൂല നിലപാടുകള്‍ ഒരു ജനതയോടുള്ള വെല്ലുവിളിയാണ്. എന്‍ഡോസള്‍ഫാന്‍ ഇരകളെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ വീണ്ടും ഇരകളെ സൃഷ്ടിക്കാന്‍ കൂട്ടുനില്‍ക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ്. ഇത് സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങള്‍ നടന്നിട്ടില്ലെന്നും വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വരാനിരിക്കുന്നതേയുള്ളൂ എന്നും മറ്റുമുള്ള സര്‍ക്കാര്‍ നിലപാട് കേരള ജനത പുച്ഛിച്ച് തള്ളും.
ജീവിതാനുഭവത്തില്‍ നേരിട്ട ദുരന്തം ബോധ്യപ്പെടാന്‍ സയന്‍സിന്റെയോ ശാസ്ത്രത്തിന്റെയോ വിദഗ്ധസമിതിയുടെയോ പിന്‍ബലം ആവശ്യമില്ല. കേരളത്തിലെ യു ഡി എഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം.
എന്‍ഡോസള്‍ഫാന്‍ നേരിട്ടോ, ലേബലുമാറ്റിയോ തിരികെ കൊണ്ടുവരാനുള്ള ഏതു ശ്രമത്തെയും എന്ത് വിലയും നല്‍കി ചെറുത്തുതോല്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് നാടെങ്ങും വന്‍ പ്രതിഷേധം ഉയര്‍ത്താന്‍ എ ഐ വൈ എഫ് ഘടകങ്ങളോട് അഭ്യര്‍ഥിച്ചു.
8:47 am in janayugom news, ജനയുഗം വാര്‍ത്തകള്‍ by admin
എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരേ കേന്ദ്രകൃഷിമന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്‌മൂലം നല്‍കി. നിരോധനം അനാവശ്യമാണെന്നും മറ്റ് രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത് ശാസ്‌ത്രീയമായല്ലെന്നും സംശയത്തിന്റെ പേരിലാകാമെന്നും കൃഷിമന്ത്രാലയത്തിന്റെ സത്യവാങ്‌മൂലത്തില്‍ പറയുന്നു.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ നല്‍കിയ ഹര്‍ജിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്‌മൂലത്തിലാണ് കേന്ദ്രകൃഷിമന്ത്രാലയം ഇത്തരം വിചിത്രന്യായങ്ങള്‍ നിരത്തിയിരിക്കുന്നത്. കൃഷിമന്ത്രാലയത്തിന് വേണ്ടി ഡയറക്‌ടര്‍ ജനറല്‍ വന്ദന ജെയ്‌നാണ് സത്യവാങ്‌മൂലം നല്‍കിയത്. കാര്‍ഷികവൃത്തി കുറഞ്ഞ രാജ്യങ്ങളിലാണ് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുള്ളതെന്നാണ് സത്യവാങ്‌മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു ന്യായം.
2006 ല്‍ ലോകാരോഗ്യ സംഘടന നടത്തിയത് ഉള്‍പ്പെടെയുള്ള പഠനങ്ങള്‍ എന്‍ഡോസള്‍ഫാന് അനുകൂലമായിരുന്നു. കാസര്‍ഗോഡ് ദുരിതത്തിന് കാരണം എന്‍ഡോസള്‍ഫാനല്ല. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാനാണെന്ന് കണ്ടെത്താന്‍ വിദഗ്‌ധ സമിതിക്കായിട്ടില്ലെന്നും മന്ത്രാലയം പറയുന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടങ്ങളില്‍ അനുമതിയില്ലാതെ ആകാശമാര്‍ഗം എന്‍ഡോസള്‍ഫാന്‍ തളിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സത്യവാങ്‌മൂലത്തില്‍ കുറ്റപ്പെടുത്തുന്നു.
എന്‍ഡോസള്‍ഫാന് നിലവില്‍ സുപ്രീംകോടതി താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
10:19 am in janayugom news, ജനയുഗം വാര്‍ത്തകള്‍ by admin
മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും വീടുകളില്‍ റെയ്‌ഡ്
കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്‌ഡ്. കൊച്ചി, ചെന്നൈ, ബാംഗളൂര്‍ എന്നിവിടങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്. മൂന്ന് മാസമായി സൂപ്പര്‍ താരങ്ങള്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.
മറ്റു മേഖലകളില്‍ ഇവര്‍ക്കുള്ള സാമ്പത്തിക വരുമാനത്തെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ വീട്ടിലും മോഹന്‍ലാലിന്റെ തേവരയിലെയും തിരുവനന്തപുരത്തെയും വീട്ടിലും സ്റ്റുഡിയോയിലുമാണ് റെയ്‌ഡ്. രാവിലെ ആരംഭിച്ച റെയ്‌ഡില്‍ ഇരുവരുടെയും വീടുകളില്‍ നിന്നു കിട്ടിയ രേഖകളാണ് ആദായനികുതി വകുപ്പ് അധികൃതര്‍ ഇപ്പോള്‍ പരിശോധിക്കുന്നത്. ഈ പരിശോധഖനയ്‌ക്ക് ശേഷമേ റെയ്‌ഡിനെ കുറിച്ചുള്ള യഥാര്‍ത്ഥ വിവരം ലഭ്യമാകൂ.
മറ്റ് സംസ്ഥാനങ്ങളിലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് റെയ്‌ഡ്. റെയ്‌ഡുകളില്‍ 80 ഓളം ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്.
9:17 am in janayugom news, ജനയുഗം വാര്‍ത്തകള്‍ by admin
കൊച്ചി: മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു മാസത്തിനകം 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അപകടത്തില്‍ മരിച്ച കാസര്‍കോട് കുമ്പള സ്വദേശി മുഹമ്മദ് റാഫിയുടെ കുടുംബാംഗങ്ങള്‍ കൊടുത്ത ഹര്‍ജി തീര്‍പ്പാക്കിയാണ് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്റെ ഉത്തരവ്. നേരത്തെ എയര്‍ ഇന്ത്യ പ്രഖ്യാപിച്ച 25 ലക്ഷം രൂപ നഷ്ടപരിഹാരം അപര്യാപ്തമാണെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി.
2010 മേയ് 22നായിരുന്നു 158 പേരുടെ മരണത്തിടയാക്കിയ വിമാനദുരന്തം. ദുബൈയില്‍ നിന്ന് യു എ ഇ വഴി മംഗലാപുരത്തെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ലാന്‍ഡിംഗിനിടെയാണ് അപകടം സംഭവിച്ചത്. 160 യാത്രക്കാരും ആറു വിമാന ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. എട്ടുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. അതില്‍ 10ലക്ഷം രൂപ ഇടക്കാലാശ്വാസമായി നല്‍കി. തുടര്‍ന്ന് അപകടത്തെപ്പറ്റി അന്വേഷിച്ചശേഷം എയര്‍ ഇന്ത്യ നഷ്ടപരിഹാര വാഗ്ദാനത്തില്‍ നിന്ന് പിന്മാറി. ഇതിനെതിരെയാണ് റാഫിയുടെ പിതാവ് അബ്ദുല്‍ സലാം, മാതാവ് റംല, റാഫിയുടെ സഹോദരങ്ങള്‍ എന്നിവര്‍ ഹര്‍ജി നല്‍കിയത്.
രാജ്യാന്തര സര്‍വീസിനിടെ സംഭവിക്കുന്ന വിമാനാപകടങ്ങളില്‍ മരിക്കുന്ന യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് പ്രത്യേക ആനുകൂല്യാവകാശം ഉണ്ടെന്ന് 1999ലെ മോണ്‍ട്രില്‍ ഉച്ചകോടിയില്‍ തിരുമാനിച്ചിരുന്നു. വിമാനങ്ങളിലെ ഏത് ക്ലാസില്‍ യാത്രചെയ്താലും ഏകീകൃത നഷ്ടപരിഹാരം ഏര്‍പ്പെടുത്തണമെന്നായിരുന്നു ശുപാര്‍ശ. ചുരുങ്ങിയ നഷ്ടപരിഹാരമായ ഒരു ലക്ഷം എസ് ഡി ആര്‍ കൊടുക്കണം. ഈ പ്രത്യേക ആനുകൂല്യാവകാശത്തില്‍ ഇന്ത്യയില്‍ ഒരു ലക്ഷം എസ് ഡി ആറിന് വിലയിട്ടിരിക്കുന്നത് 75 ലക്ഷം രൂപയാണ്. മരിച്ചവരുടെ വയസ്, കുടുംബവരുമാനം, ആശ്രിതരുടെ എണ്ണം എന്നിവ കണക്കാക്കിയുള്ള നഷ്ടപരിഹാരം ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തേ ഇന്‍ഷ്വറന്‍സ് കമ്പനിയും എയര്‍ ഇന്ത്യയും സംയുക്തമായി ആലോചിച്ചശേഷം എടുത്ത നഷ്ടപരിഹാരത്തുക കുറവായിരുന്നു. അപകടത്തിനുശേഷം കണ്ടെടുത്ത ഫ്‌ളൈറ്റ് ഡാറ്റ റെക്കോഡറിലും കോക്ക് പിറ്റ് റെക്കോഡറിലും ഉണ്ടായിരുന്ന വിവരങ്ങള്‍ പരിശോധിച്ചാല്‍, പൈലറ്റ് ഉറങ്ങിപ്പോയതിനാല്‍ റണ്‍വേയുടെ മധ്യഭാഗത്ത് മാറിയാണ് ഇറങ്ങിയതെന്ന് വ്യക്തമായിരുന്നു. അതുകൊണ്ടാണ് വിമാനം എയര്‍ പോര്‍ട്ടിന് പുറത്തുള്ള താഴ്ചയിലേക്ക് തകര്‍ന്നു വീണതെന്നും തെളിവുകളില്‍ വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ഇന്‍ഷ്വറന്‍സ് കമ്പനി എന്തുപറഞ്ഞാലും നഷ്ടപരിഹാരം കൊടുക്കാനുള്ള ബാധ്യത വിമാനക്കമ്പനിക്ക് തന്നെയാണ്.
അപകടത്തില്‍ മരിച്ചവര്‍ക്ക് നല്‍കുന്ന കുറഞ്ഞ നഷ്ടപരിഹാരം ഒരു ലക്ഷം എസ് ഡി ആര്‍ ആയി കണക്കാക്കാമെങ്കിലും കുടുംബാംഗങ്ങള്‍ക്ക് സംഭവിച്ച നഷ്ടത്തിന്റെ തോത് കണക്കിലെടുത്ത് കൂടുതല്‍ അവകാശപ്പെടാം. അതേസമയം അപകടം സംഭവിച്ചത് കമ്പനിയുടെ വീഴ്ചകൊണ്ടല്ലെങ്കില്‍ നഷ്ടപരിഹാരം കൊടുക്കാന്‍ ബാധ്യതയില്ലെന്നും കോടതി വ്യക്തമാക്കി.
അപകടത്തില്‍പ്പെട്ട കോടീശ്വരന്മാര്‍ക്കൊപ്പം യാത്രചെയ്ത സാധാരണക്കാര്‍ക്കും നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ തുല്യ പരിഗണന നല്‍കണമോയെന്നതായിരുന്നു നിയമപ്രശ്‌നം. ഇക്കാര്യത്തില്‍ തുല്യപരിഗണന നല്‍കണമെന്ന മോണ്‍ട്രില്‍ ഉച്ചകോടിയില്‍ പാസാക്കിയ നിയമം ഇവിടെയും ബാധകമായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. മരിച്ചവരുടെ വയസ്, ജോലി, കുടുംബ വരുമാനം, ആശ്രിതരുടെ എണ്ണം എന്നിവ കണക്കാക്കി നിശ്ചയിക്കുന്നതിന് പകരം ഏകീകൃത നഷ്ടപരിഹാരം നല്‍കുകയാണ് അഭികാമ്യമെന്നും കോടതി വ്യക്തമാക്കി. നഷ്ടപരിഹാരമായ 75 ലക്ഷം രൂപ ഒരു മാസത്തിനകം കൊടുക്കണം. ഇതില്‍ മുന്‍കൂറായി തുക കമ്പനി ആശ്രിതര്‍ക്ക് കൊടുത്തിട്ടുണ്ടെങ്കില്‍ അതു കുറച്ചുള്ള തുകയാണ് നല്‍കേണ്ടതെന്നും കോടതി വ്യക്തമാക്കി.
Tags: സാങ്കേതികം
7:33 am in Welcome by admin
Welcome to Yuvakalashithy members area